Thursday, November 4, 2010

ഉണ്ണീ , മുഹ്‌സിനേ , മുഹ്‌സിനാ . . .




നീണ്ട , ഇടുങ്ങിയ
ചുമരുകളുടെ ഒരറ്റത്ത്‌
മേശ , കസേര .

കാലുകള്‍ .

ചുവപ്പ്‌
നീല
ധവളം
വെള്ള ; ഒറ്റ .

മൗനം , നിശബ്ദം
മുറിയുമ്പോഴെപ്പൊഴോ ,
മഴ , കൊടും മഴ . . .
പേമാരി
മിന്നല്‍ , ഇടി ,
മണ്ണിന്റെ മണം .

തളിര്‌ ,
ഉണരുന്നു ; ജനിക്കുന്നു .
ബലം വെക്കുന്നു ; കനം വെക്കുന്നു .

തുരുമ്പെടുത്ത ജനല്‍ക്കമ്പികള്‍ക്ക്‌
പുറത്ത്‌ വസന്തം ; കാശിത്തുമ്പ .
ചൂളം വിളി ,
പല്ലിയുടെ
ചിലന്തിയുടെ
ചിതലിന്റെ
മരണത്തിന്റെ . . .

(നഷ്ടപ്പെടലുകളുടെ ഓര്‍മകള്‍ ഉത്സവങ്ങളാക്കി മാറ്റിയ പി എസ്‌ എം ഒ കലാലയ സ്‌മൃതി
കളില്‍ , സതീര്‍ഥ്യന്‍ ബെന്നി മഷിയൊഴിച്ചപ്പോള്‍ . . .)